2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാത്തവർ സാക്ഷരരല്ല.

മാതൃഭാഷയിൽ എഴുതാനും വായിക്കാനുമറിയാതെ ഏതു ബിരുദവും കരസ്ഥമാക്കാൻ കഴിയുന്ന ലോകത്തിലെ അപൂർവ്വ സ്ഥലമാണ് കേരളം. പൊതു വിദ്യാലയങ്ങളിൽ മാതൃഭാഷയായ മലയാളം അവഗണിക്കപ്പെടുന്നു. മാതൃഭാഷാ മാധ്യമ പഠനം രണ്ടാംകിടയാവുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പലതിലും മലയാളം ഒരു ഭാഷയായിപ്പോലും പഠിപ്പിക്കുന്നില്ല. ഓറിയൻറൽ സ്കൂളുകളിൽ മലയാളത്തിന് സ്ഥാനമില്ല. മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാത്തവരാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന നമ്മുടെ കുട്ടികളിൽ പലരുമെന്നത് ഞെട്ടിപ്പിക്കുന്ന അനുഭവ യാഥാർത്ഥ്യമാണ്. മാതൃഭാഷ എഴുതാനും വായിക്കാനുമറിയുന്നതിനെയാണ് സാക്ഷരത എന്നു പറയുന്നത്. സ്വന്തം സമൂഹത്തോട് അക്ഷരത്തിലൂടെ വിനിമയം ചെയ്യാൻ പഠിക്കലാണത്. സമ്പൂർണ സാക്ഷര സംസ്ഥാനം എന്ന് കേരളത്തെ വിശേഷിപ്പിക്കണമെങ്കിൽ മാതൃഭാഷാ സാക്ഷരത നിർബന്ധമാക്കണം. നമ്മുടെ ഏറ്റവും മുതിർന്ന തലമുറ സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും മറ്റും സാക്ഷരത കൈവരിച്ചെങ്കിൽ ഏറ്റവും ഇളയ തലമുറയെ നിരക്ഷരരാക്കുന്ന പ്രക്രിയയാണ് കേരളത്തിലെ മേൽപ്പറഞ്ഞ സ്കൂളുകളിൽ നടക്കുന്നത്. നിരക്ഷരരെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യൻ ജനാധിപത്യത്തോടും സമ്പൂർണ സാക്ഷരത എന്ന പ്രഖ്യാപിത ലക്ഷ്യത്തോടുമുള്ള വെല്ലുവിളി കൂടിയാണ്. ഇത് നിയമംമൂലം നിരോധിക്കപ്പെടണം.
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.